Psalms 2

1ജാതികൾ കലഹിക്കുന്നതും
വംശങ്ങൾ വ്യൎത്ഥമായതു നിരൂപിക്കുന്നതും എന്തു?
2യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി
ഭൂമിയിലെ രാജാക്കന്മാർ എഴുന്നേല്ക്കുകയും
അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു:
3നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു
അവരുടെ കയറുകളെ എറിഞ്ഞുകളക.
4സ്വൎഗ്ഗത്തിൽ വസിക്കുന്നവൻ ചിരിക്കുന്നു;
കൎത്താവു അവരെ പരിഹസിക്കുന്നു.
5അന്നു അവൻ കോപത്തോടെ അവരോടു അരുളിച്ചെയ്യും;
ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
6എന്റെ വിശുദ്ധപൎവ്വതമായ സീയോനിൽ
ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
7ഞാൻ ഒരു നിൎണ്ണയം പ്രസ്താവിക്കുന്നു:
യഹോവ എന്നോടു അരുളിച്ചെയ്തതു:
നീ എന്റെ പുത്രൻ; ഇന്നു ഞാൻ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
8എന്നോടു ചോദിച്ചുകൊൾക;
ഞാൻ നിനക്കു ജാതികളെ അവകാശമായും
ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
9ഇരിമ്പുകോൽകൊണ്ടു നീ അവരെ തകൎക്കും;
കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
10ആകയാൽ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിൻ;
ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊൾവിൻ.
11ഭയത്തോടെ യഹോവയെ സേവിപ്പിൻ;
വിറയലോടെ ഘോഷിച്ചുല്ലസിപ്പിൻ.
12അവൻ കോപിച്ചിട്ടു നിങ്ങൾ വഴിയിൽവെച്ചു
നശിക്കാതിരിപ്പാൻ പുത്രനെ ചുംബിപ്പിൻ.
അവന്റെ കോപം ക്ഷണത്തിൽ ജ്വലിക്കും;
അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാർ.
Copyright information for Mal1910